ഇന്ത്യൻ കലയുടെ അനുഗ്രഹം തന്നെയാണ് അതിൻറെ ശാപവും. മറ്റെങ്ങുമില്ലാത്തവണ്ണം കലയും സാഹിത്യവും സംഗീതവും ഇവിടെ
വേരൂന്നാനും വളർച്ച പ്രാപിക്കാനും കാരണമായത് ക്ഷേത്രങ്ങളുടെ ബാഹുല്യവും
ഭക്തിപ്രസ്ഥാനത്തിന്റെ സ്വാധീനവും ആണെന്നത് സത്യം. ഇന്ത്യൻ ക്ഷേത്രങ്ങൾ കലാരൂപങ്ങളുടെ വൈവിധ്യത്തിനും വളർച്ചക്കും കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ക്ഷേത്രകലകൾ എന്നപേരിലാണ് നമ്മുടെ മിക്ക കലാരൂപങ്ങളും അറിയപ്പെടുന്നത്.
സാമൂഹികമായ കൂടിച്ചേരലുകൾ, വിവാഹം,
ചോറൂണ് തുടങ്ങി വ്യവഹാരങ്ങൽക്കുവരെയുള്ള പൊതു വേദിയായിരുന്നല്ലോ നമ്മുടെ ക്ഷേത്രങ്ങൾ. കുറ്റവിചാരണയും സത്യംചെയ്യലും വരെ(എന്നുവെച്ചാൽ ജുഡിഷ്യറിതന്നെയും) നിലവിളക്കിനെയും ദൈവത്തെയും സാക്ഷിനിർത്തിയായിരുന്നു എന്നത് ആരും നിഷേധിക്കില്ല. കൂട്ടത്തിൽ കലകളുടെ അഭ്യസനം, അരങ്ങേറ്റം, അവതരണം എന്നിവയിലെല്ലാം ക്ഷേത്രവും ദൈവങ്ങളും ഒരു അനിവാര്യ സാഹചര്യവും
അനിഷേധ്യ ഘടകവുമായിരുന്നു. ശാസ്ത്രവും മറ്റു ജീവിതസാഹചര്യങ്ങളും ഒട്ടേറെ വികാസം
പ്രാപിച്ച ഇക്കാലത്തും ഇതിനു പറയത്തക്ക മാറ്റമൊന്നും കാണാനുമില്ല. ഗൃഹപ്രവേശം,
വാഹനങ്ങൾനിരത്തിലിറക്കൽ, പേരിടൽ, വിവാഹം തുടങ്ങി തൊട്ടതിലും പിടിച്ചതിലുമൊക്കെ
ദൈവത്തിനും പൂജാരിക്കും നിഷേധിക്കാനാവാത്ത സ്ഥാനം കല്പിച്ചത് നമ്മള്‍തന്നെയാണ്.
ഇത്തരം കാര്യങ്ങളിൽ നേരിയ അലോസരമോ വിയോജിപ്പോ പ്രകടിപ്പിക്കുന്നതുപോലും ദൈവനിഷേധവും
ഗുരുനിന്ദയും ആയി കണക്കാക്കപ്പെടുമെന്നതിനാൽ ആരും അത്തരം ഒരു സാഹചര്യത്തെ പ്രോത്സാഹിപ്പിക്കാറുമില്ല.യൂറോപ്പിൽ ഉടയംകൊണ്ട ആധുനികകാലത്തിന്റെ കലാരൂപമായ സിനിമപോലും ഇത്തരം അനുഷ്ഠാന
സ്പർശത്തിൽനിന്ന് സ്വതന്ത്രമല്ല, ഇന്ത്യയിൽ. അങ്ങനെ കല ദൈവദത്തമായ ഒരു സിദ്ധിയായി ഇന്നും പരിഗണിക്കപ്പെടുന്നു.
ദൈവത്തിനും പൂജാരിക്കും നിഷേധിക്കാനാവാത്ത സ്ഥാനം കല്പിച്ചത് നമ്മള്‍തന്നെയാണ്.
ReplyDeleteഇതില്‍ മോഹന്‍ദാസിനെ അഭിപ്രായം എന്താണെന്നു വ്യക്തമയില്ലല്ലോ?അതങ്ങനെ പരിഗണിക്കണം എ ന്നാണോ അതല്ല അത് തെറ്റ് ആണെന്നാണോ?